പൂവിൽപ്പനയെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ; കോയമ്പത്തൂർ സ്വദേശി മലയരശിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; പ്രതി കറുപ്പയെ അറസ്റ്റു  ചെയ്തു

കൊച്ചി: പൂക്കൾ വിലക്കുറച്ച് വിറ്റതിന്‍റെ പേരിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പോലീസിന്‍റെ പിടിയിലായ കോയന്പത്തൂർ സ്വദേശി കറുപ്പയ്യയെ (38) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

കോയന്പത്തൂർ സ്വദേശി മലയരശിനാണ് (35) കുത്തേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. എറണാകുളം നോർത്ത് പരമാരാ റോഡിൽ പൂക്കച്ചവടം നടത്തുന്ന കറുപ്പയ്യയും മലയരശും തമ്മിൽ പൂവ് വില കുറച്ചു വിറ്റതിന്‍റെ പേരിൽ തർക്കമുണ്ടാകുകയും, ഒടുവിലിത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

രാത്രിയായിട്ടും പൂവ് വിറ്റുപോകാതെയായതോടെ മലയരശ് വിലകുറച്ചു വിൽക്കുകയായിരുന്നു. ഇതു കറുപ്പയ്യ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയാണു മലയരശിനെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. എറണാകുളം നോർത്ത് എസ്ഐ വിബിൻദാസ്, സിപിഒമാരായ അജിലേഷ്, റോയ്, ഗിരാഷ് ബാബു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

Related posts