കാട്ടാക്കടയിലെ മായാമുരളിയുടെ ജീവനെടുത്തത് മന്ത്രവാദമോ? വീട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന അജ്ഞാതൻ മന്ത്രവാദിയോ; പോലീസ് അന്വേഷണം തുടങ്ങി

കാട്ടാക്കട: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രജ്ഞിത്തിനായി അന്വേഷണം ശക്തമാക്കി. ഇയാൾ നാട്ടിൽതന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോൺ ടവറുകൾ ഉൾപ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരെ വിട്ടയച്ചു.

അതേസമയം വീട്ടിൽ ഒരാൾ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാൾ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നൽകുന്നുണ്ട്. അതിനാൽതന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു. കാട്ടാക്കട മുതിയാവിളയിൽ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

മർദനത്തിന്‍റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ വീട്ടിൽ വഴക്കും വക്കാണവും പതിവാണെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും നൽകിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടും.സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായിരുന്നു മായാ മുരളി. പത്താം ക്ലാസ് പഠനത്തിനു ശേഷം ബോക്സിംഗ്് കളം ഉപേക്ഷിച്ചു.

സിവിൽ ഡിഫൻസ് അംഗമാണ് മായ ഈ ഇലക്ഷനിൽ വോളണ്ടയറായി സേവനം അനുഷ്ഠിച്ചിരുന്നു. ആതുര സേവനത്തിലും മികച്ച സേവനമാണ് മായ നടത്തി വന്നിരുന്നത്. ഫയർഫോഴ്സിന്റെ വോളണ്ടറിയർ കൂടിയായിരുന്നു ഇവർ. എട്ടു വർഷം മുൻപ് ആദ്യ ഭർത്താവ് മരിച്ചതോടെ മക്കളുമായി ഒറ്റപ്പെട്ട ജീവിതമായിരുന്നു.

ഇതിനിടയിലാണ് മായയുടെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ രഞ്ജിത്ത് കടന്നു വന്നത്. രണ്ടു കുട്ടികളാണ് ആദ്യ വിവാഹത്തിൽ മായയ്ക്ക് ഉണ്ടായിരുന്നത്. ഇവർ കുറെക്കാലം കുട്ടികളോടൊപ്പം വട്ടിയൂർക്കാവിൽ താമസിച്ചിരുന്നു. പിന്നീട് കുട്ടികളെ മായയുടെ വീട്ടിലേക്ക് കൊണ്ടു പോയി. അന്നു മുതൽ ഇവർ കാട്ടാക്കട മുതിയാവിളയിലേക്ക് താമസം മാറ്റി.

കഴിഞ്ഞ എട്ടു മാസമായി മുതിയാവിളയിൽ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരേ ആരോപണവുമായി രംഗത്തെത്തി.അജ്ഞാതനായ ഒരാൾ മായ താമസിച്ച വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് നാട്ടുകാർ പോലീസിന് മൊഴിയും നൽകിയിരുന്നു.

പേരൂർക്കട ഭാഗത്തുള്ള ആളാകാൻ ആണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇതുവരെയും മറ്റാരെയും പ്രതി ചേർത്തിട്ടില്ല.

Related posts

Leave a Comment