“കാട്ടുതീ’ പുതിയ ലക്കം പുറത്തിറങ്ങി; മധുവിന്‍റെ കൊലപാതകത്തിനെതിരേ രൂക്ഷ പ്രതികരണവുമായി മാവോയിസ്റ്റ് പ്രസിദ്ധീകരണം വീണ്ടും

ഇരിട്ടി: ആദിവാസി യുവാവായ മധുവിന്‍റെ കൊലപാതകത്തിനെതിരേ രൂക്ഷ പ്രതികരണവുമായി മാവോയിസ്റ്റ് പ്രസിദ്ധീകരണമായ “കാട്ടുതീ’ വീണ്ടും പുറത്തിറങ്ങി. പുതിയ ചെക്യേരി കോളനിയിലെ ഇ.പി. ജയരാജന്‍ എംഎല്‍എയുടെ സന്ദര്‍ശനത്തെ വിമർശിച്ച പുതിയ ലക്കത്തിൽ കെ. പാനൂരിന് ആദരാഞ്ജലികള്‍ അർപ്പിച്ചുള്ള ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടക്കാലത്തു നിലച്ചുപോയ “കാട്ടുതീ’യാണു വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

സര്‍ക്കാരിനും ഭരണകൂടത്തിനും രുക്ഷ വിമര്‍ശനമുള്ള ലേഖനത്തില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ചെറുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാമിലുള്‍പ്പെടെ ആദിവാസി കോളനികളും കേരള – കര്‍ണാടക വനാതിര്‍ത്തി കേന്ദ്രീകരിച്ചും മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാണ്.

 

Related posts