ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ അവസാന പ്രതിയും പിടിയിൽ. രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ ആണ് ഇപ്പോൾ അറസ്റ്റിൽ ആയത്. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചൻ. 2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
എന്നാൽ കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരേ നിരവധി കേസുകളുണ്ട്.