മദ്യനയ അഴിമതിക്കേസ്; കേജരിവാളിനു ജാമ്യം; അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി; സത്യം ജയിച്ചെന്നു കേജരിവാൾ


ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മാസങ്ങളായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 21ന് ഇഡിയാണ് കേജരിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്.ജൂൺ 26ന് സിബിഐ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ലോക്സഭാതെരഞ്ഞെടുപ്പിനായി മേയ് 10ന് 21 ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചു.

ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനു ജയിലിലേക്ക് മടങ്ങി. ഇടക്കാല ജാമ്യത്തിന് വീണ്ടും ശ്രമിച്ചെങ്കിലും ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു. സത്യം ജയിച്ചെന്നു കേജരിവാൾ പ്രതികരിച്ചു.

Related posts

Leave a Comment