തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലസ്സിയുടെ ആടുജീവിതമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്. ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധായകൻ ബ്ലസ്സിയാണ്. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
ചലച്ചിത്രപുരസ്കാരം ഇവർക്ക്
മികച്ച ചിത്രം: കാതൽ
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട
മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം
മികച്ച നടൻ: പൃഥ്വിരാജ്. ചിത്രം: ആടുജീവിതം
മികച്ച നടിമാർ: ഉർവശി, ബീന ആർ.ചന്ദ്രൻ
മികച്ച സ്വഭാവ നടൻ: വിജയരാഘവൻ
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ
മികച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ്
മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ
മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്. ചിത്രം: ആടുജീവിതം
മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണൻ. ചിത്രം: ഇരട്ട