സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ കേരള യൂണിവേഴ്സിറ്റിയുടെ  മാർക്ക് ലിസ്റ്റ് ശേഖരം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കേരള യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റ് ശേഖരം കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്‍റെ വീട്ടിൽ നിന്നാണ് പൂരിപ്പിക്കാത്തതും സീലോടുകൂടിയതുമായ മാർക്ക് ലിസ്റ്റ് ശേഖരം കണ്ടെത്തിയത്.

ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് മാർക്ക് ലിസ്റ്റ് ശേഖരം പിടിച്ചെടുത്തത്. ഇതേ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് കാട്ടി ഡിആർഐ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ‌ഇന്നലെയാണ് ഡിആർഐ സംഘം വിഷ്ണു സോമസുന്ദരത്തിന്‍റെ തിരുമലയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.

നേരത്തെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരകടലാസുകളുടെ ശേഖരം കണ്ടെത്തിയിരുന്നു.

Related posts