
കൊണ്ടോട്ടി: മലയാളി വിദേശത്തേക്കും തമിഴ്നാട്ടിലേക്കും കയറ്റി അയച്ച വീട്ടുവളപ്പിൽ വിളഞ്ഞ ചക്ക മുതൽ വാഴത്തട്ട വരെയുളള വിഭവങ്ങൾ കൊറോണക്കാലത്ത് തീൻമേശകളിൽ നിറയുന്നു.
മുതിർന്നവരേക്കാളേറെ ന്യൂജൻ പിള്ളേരടക്കം നാടിന്റെ തനത് രൂചി അറിഞ്ഞതോടെ ബിരിയാണിയും കുഴിമന്തിയും ഒഴിവാക്കി ചക്കയിലേക്കും കഞ്ഞിയിലേക്കുമാണ് തിരിച്ചു വരുന്നത്. സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായ ചക്കയ്ക്ക് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച കാലമാണിത്.
സാധാരാണ ചക്ക തമിഴ്നാട്ടിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റി അയക്കാറുള്ളത്. ഇവ ശേഖരിക്കാനായി മാത്രം ഏജന്റുമാർ വീടുകൾ കയറി ഇറങ്ങുന്നതും പതിവായിരുന്നു.
എന്നാൽ കോവിഡ് 19 നിയന്ത്രണം വന്നതോടെ ഗൾഫിലേക്കു വിമാനങ്ങൾ നിർത്തിയതും തമിഴ്നാട്ടിലേക്കു വാഹന ഗാതാഗതം ഇല്ലാതായതും കയറ്റുമതിക്ക് തിരിച്ചടിയായി.
ഇതോടെയാണ് വീടുകളിലെ തീൻമേശകളിലേക്കു ചക്കയും കഞ്ഞിയും വീണ്ടുമെത്തിയത്. ചക്ക, വാഴത്തട്ട, വാഴക്കഴന്പ്, ചേന്പ്, മധുരക്കിഴങ്ങ്, കപ്പ തുടങ്ങി നാടൻ വിഭവങ്ങളാണ് ഇന്ന് ഭക്ഷണത്തിനായി കൂടുതൽ പേരും ഉപയോഗിക്കുന്നത്.
കുട്ടികൾ മുതൽ ന്യൂജെൻ പിള്ളേർവരെ മുൻഗാമികളുടെ ഗൃഹാതുരതയുണർത്തുന്ന വിഭവങ്ങളോട് സമരസപ്പെട്ട് പോകുന്നതായി മുതിർന്നവർ പറയുന്നു. ഒഴിവു ദിനങ്ങളിൽ ബിരിയാണി, കുഴിമന്തി, ബ്രോസ്റ്റ് തുടങ്ങിയവക്ക് പിന്നാലെ പോയവർക്ക് നാടിന്റെ യഥാർഥ വിഭവങ്ങളുടെ രൂചി നാവിൻ തുന്പിലെത്തിക്കാൻ ലോക്ക് ഡൗണ് നിമിത്തമായി.
ആവശ്യ സാധനങ്ങൾ ലഭ്യമാണെങ്കിലും ഏറെ പേർ നാടൻ രുചി തേടുകയാണിപ്പോൾ. വിഷുക്കാലത്ത് ചക്കയ്ക്കും കണിച്ചക്കയ്ക്കും വിദേശ രാജ്യങ്ങളിൽ വലിയ ഡിമാന്റാണുണ്ടായിരുന്നത്.
വിഷമുക്തവും ജൈവഗുണങ്ങളേറെയുള്ള അപൂർവ ഫലവൃക്ഷമാണ് ചക്ക എന്നതിനാൽ വിദേശികൾക്കും ചക്കയോടായിരുന്നു പ്രിയം. ആയതിനാൽ തന്നെ മൂപ്പെത്തുന്നതിനു മുന്പ് ചക്ക പൂർണമായും പറിച്ചെടുക്കാൻ ഏജന്റുമാർ ഗ്രാമങ്ങളിലെത്തിയിരുന്നു.
ഇതോടെ മൂപ്പെത്തിയതും പഴുത്തതുമായ ചക്ക മലയാളിക്ക് അന്യമായി. കണിച്ചക്ക, കണിവെളളരി, കണിക്കൊന്ന തുടങ്ങിയവക്കാണ് വിഷുക്കാലത്ത് വിദേശത്ത് ആവശ്യക്കാരേറുന്നത്.
ചക്ക കഴിഞ്ഞാൽ പിന്നീട് കൂടുതൽ പേരും വിഭവമാക്കുന്നത് വാഴത്തട്ടയും വാഴയുടെ കഴന്പുമാണ്. നേന്ത്രക്കായക്ക് പുറമെ വാഴയും പൂർണമായും ഭക്ഷണമാക്കുന്നുണ്ട് മലയാളി.
ഗൾഫ് നാട്ടിലേക്കായിരുന്നു ഇവ കൂടുതലായും കയറ്റി അയച്ചിരുന്നത്. മണ്ണിൽ കുഴിയെടുത്ത് അടുപ്പ് വെച്ച് കുഴിമന്തിയുണ്ടാക്കിയ മലയാളി മണ്ണിൽ നിന്ന് കിളച്ചെടുത്തത് മാത്രം വീണ്ടും തീൻമേശകളിലേക്കു എത്തിച്ച് ഗതകാല സ്മൃതികളിലേക്ക് താൽക്കാലികമായെങ്കിലും തിരിച്ചു പോക്കു നടത്തുകയാണ്.