കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്; ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്; കേരളത്തെ സ്നേഹിക്കുന്നവർ ഇത് ബഹിഷ്കരിക്കണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളീയം നടത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്. പാെതുജനങ്ങൾ പകർച്ച പനികൊണ്ട് വലയുകയാണ്.

പനി ബാധിച്ച് നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിൽ. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. ആ സാഹചര്യത്തിൽ വീണ്ടും ഇക്കൊല്ലം കേരളീയം ആഘോഷിക്കുന്നത് ആഭാസകരമായ പ്രവർത്തിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. ഇവന്‍റ് മാനേജുമെന്‍റ് ടീമുകളെ സഹായിക്കാനാണ് ഇതെന്ന കാര്യം വ്യക്തമാണ്. കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment