അങ്ങനെ ചെയ്യുന്നത് അഡ്ജസ്റ്റ്മെന്‍റുകളേക്കാൾ നല്ലതാണ്; കിരൺ റത്തോഡ്

നല്ല സിനിമകൾ ഞാൻ നിരസിച്ചിട്ടുണ്ട്. അന്ന് ‍ഞാൻ ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് സെറ്റിൽ ഡൗൺ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്.

ആ ബന്ധം തകർന്നു. അതിനിടെയാണ് എന്‍റെ സ്ട്രഗിളിംഗ് തുടങ്ങിയത്. പ്രണയത്തിലാകുമ്പോൾ പൊതുവെ സ്ത്രീകൾ ദുർബലരാകും. എങ്ങനെ ബാലൻസ് ചെയ്യണമെന്ന് അറിയില്ല. ഞാൻ വളരെ ഇമോഷണലാണ്. വളരെ സ്വകാര്യതയുള്ള വ്യക്തിയായി ഞാനിപ്പോൾ മാറി.

ആളുകളെ ഒന്നും ബോധ്യപ്പെടുത്താറില്ല. എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകൾ കണ്ട് ആളുകൾ പലതും കരുതുന്നു. പക്ഷെ താനിവിടെയുണ്ടെന്ന് സിനിമാലോകത്തെ അറിയിക്കാനുള്ള വഴിയാണത്. ബിക്കിനി ധരിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല.

അഡ്ജസ്റ്റ്മെന്‍റുകളേക്കാൾ നല്ലതാണത്. അഡ്ജസ്റ്റ്മെന്‍റുകൾക്ക് ഞാൻ എതിരാണ്. കുടുംബത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ആളുകൾ മെസേജിൽ ചോദിക്കുന്നതുപോലെ ഞാൻ അവെയ്‌ലബിൾ അല്ല.

ഒരിക്കലും ഞാൻ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ല. ആരൊക്കെ ബിക്കിനി ധരിക്കുന്നുണ്ട്. ഞാൻ ധരിക്കുമ്പോൾ മാത്രം എന്താണ് പ്രശ്നം. -കിരൺ റാത്തോഡ്

Related posts

Leave a Comment