
ബൈപ്പാസ് പദ്ധതിക്കെതിരെ 26 വാദങ്ങള്‍ ഹൈക്കോടതിക്ക് മുമ്പിൽ വയല്‍കിളികള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര് കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വയല്‍കിളികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് ഹാജരായത്. വയൽക്കിളികളുടെ ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.