കെ.എം.ബഷീറിന്‍റെ മരണം; പ്രാഥമിക വാദം നടത്തുവാൻ സമയം വേണമെന്ന് പ്രതിഭാഗം; കുറ്റപത്രം വായിക്കുന്നതുമാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രം വായിക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി. ജഡ്ജി ഇന്നലെ അവധി ആയതിനാലാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്.

കുറ്റപത്രം വായിക്കുന്നതിനു മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്തുവാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചതിനു ശേഷമാകും കോടതി കുറ്റപത്രം വായിക്കുക.

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണു പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.

കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി മൂലം കോടതി നടപടികൾ വിചാരണ കോടതിക്കു കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണു മ്യൂസിയത്തിനു സമീപമുണ്ടായ അപകടത്തിൽ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ചത്.

Related posts

Leave a Comment