തൊടുപുഴ നഗരത്തിൽ മധ്യവയസ്കന്‍റെ മൃതദേഹം! കൊലപാതകമെന്ന് സൂചന

തൊടുപുഴ: നഗരത്തിലെ കുറ്റിക്കാട്ടിൽ മധ്യവയസ്്കന്‍റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന.

തൊടുപുഴ ഇടവെട്ടി സ്വദേശി ജബ്ബാറിനെ (ഉഡുപ്പി ജബ്ബാർ) യാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ കുട്ടപ്പാസ് ഹോട്ടലിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. സമീപത്തെ വ്യാപാരിയാണ് മൃതദേഹം കണ്ട വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

തൊടുപുഴ ഡിവൈഎസ്പി കെ.സദൻ, സിഐ വി.സി.വിഷ്ണുകുമാർ, എസ്ഐ ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

ക ുറ്റിക്കാട്ടിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം. മുഖത്ത് പരിക്കുകളുണ്ട്. തടിപ്പണിയും മറ്റും നടത്തി വന്നിരുന്ന ജബ്ബാർ മൃതദേഹം കണ്ടതിനു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് തങ്ങിയിരുന്നത്.

ലോഡ്ജ് ഉടമയെയും ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കൂടുതൽ പരിശോധനകൾക്കുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു എന്ന് ഡിവൈഎസ്പി കെ.സദൻ പറഞ്ഞു.

Related posts

Leave a Comment