ഇനി ചികിത്സ ആവശ്യം! സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അവധി നീട്ടും; സിപിഎമ്മിന് പുതിയ സെക്രട്ടറി വരുന്നു

തിരുവനന്തപുരം: അനാരോഗ്യത്തെ തു‌ടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു. കോടിയേരി ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുമെന്നാണ് വിവരം. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തത്കാലത്തേക്ക് പുതിയയാൾ നിലവിൽ വരും.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയേക്കുമെന്നും സൂചനയുണ്ട്.

ആരോഗ്യകാരണങ്ങളെ തുടർന്ന് കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി വീണ്ടും അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒക്ടോബറിലാണ് കോടിയേരി ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

Related posts