ചാന്പ്യൻമാരെ വീഴ്ത്തി; 39 വർഷത്തിനുശേഷം പെറു കോപ്പ അമേരിക്ക ഫൈനലിൽ

പോർട്ടോ അലെഗ്രോ: ചിലിയെ തകർത്ത് പെറു കോപ്പ അമേരിക്ക ഫൈനലിൽ. രണ്ടാം സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്‍റെ ജയം.

21-ാം മിനിറ്റിൽ എഡിസണ്‍ ഫ്ളോറസും 38-ാം മിനിറ്റിൽ യോഷമിർ യോടുനുമാണ് പെറുവിനായി ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ പൗലോ ഗുറിയേരോ മൂന്നാം ഗോൾ നേടി. കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ ടീമാണ് ചിലി. 1975-നുശേഷം ഇതാദ്യമായാണു പെറു ഫൈനലിൽ എത്തുന്നത്.

ഫൈനലിൽ ബ്രസീലാണ് എതിരാളികൾ. ചിരവൈരികളായ അർജന്‍റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചാണു ബ്രസീൽ ഫൈനലിൽ കടന്നത്. ഞായറാഴ്ച മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.

Related posts