സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന സ്വഭാവം! ഭാര്യയുടെ ആദ്യബന്ധത്തിലുള്ള പതിനാറുകാരിയായ മകളോട് രണ്ടാനച്ഛന്റെ തോന്ന്യാസം ; രക്ഷപെടുത്തിയത് അയല്‍വാസികള്‍; സംഭവം കോതനല്ലൂരില്‍

കടുത്തുരുത്തി: ഭാര്യയുടെ ആദ്യബന്ധത്തിലുള്ള പതിനാറുകാരിയായ മകളെ മർദിക്കുകയും വസ്ത്രം വലിച്ചു കീറി നഗ്നയാക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ.

കുടുംബ വഴക്കിനെ തുടർന്നാണ് പതിനാറുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു വസ്ത്രം വലിച്ചു കീറി നഗ്നയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വസ്ത്രം കീറിയതോടെ നഗ്നയാക്കപ്പെട്ട പെണ്‍കുട്ടി വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയാണ് വസ്ത്രം നൽകി പെണ്‍കുട്ടിയെ രക്ഷിച്ചത്.

പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍റെ ആദ്യ ബന്ധത്തിലുള്ള 14 വയസുകാരനും മർദനമേറ്റു. കോതനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവമുണ്ടായത്.

മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രതി. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ പ്രതി ഭാര്യയെ മർദിച്ചു.

അമ്മയെ തല്ലുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് പെണ്‍ക്കുട്ടിക്കു നേരേ അതിക്രമം ഉണ്ടായത്.

പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പതിനാലുകാരനായ സഹോദരനെ പ്രതി മർദിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചശേഷം വസ്ത്രങ്ങൾ വലിച്ച് കീറുകയായിരുന്നു.

നാട്ടുകാർ ഇടപെട്ടതോടെയാണ് പ്രതി ആക്രമണം അവസാനിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയുടെയും അമ്മയുടെയും 14 കാരനായ മകന്‍റെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ. ശിവൻകുട്ടി, എസ്ഐ ടി.എസ്. റെനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment