അവൻ ആ കുട്ടിയെ നശിപ്പിക്കും സാർ!കൊട്ടരമറ്റം ബസ് സ്റ്റാന്‍റിലെ പീഡനം; പോലീസിനു വിവരം നൽകിയത് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ്‍കോൾ

കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനു വിവരം നൽകിയത്് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ്‍ കോൾ.

ബസിനുള്ളിൽ ഒരു പെണ്‍കുട്ടിയും ബസ് ജീവനക്കാരും ഉണ്ടെന്നും ബസിന്‍റെ ഷട്ടർ അടഞ്ഞാണ് കിടക്കുന്നതെന്നുമാണ് പോലീസിനു ലഭിച്ച വിവരം.

ഇതിനുസരിച്ച് പാലാ എസ് എച്ച്ഒ കെ.പി. തോംസന്‍റെ നേതൃത്വത്തിലുള്ള പോലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. പ്രണയം നടിച്ചാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ പീഡനത്തിനിരയാക്കിയത്.

സംക്രാന്തി സ്വദേശി തുണ്ടിപ്പറന്പിൽ അഫ്സലി(31)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനായ പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അക്കാര്യം മറച്ചുവച്ചു കണ്ടക്്ടർ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തുകയായിരുന്നു.ഉച്ചയോടുകൂടി തനിക്ക് പനിയാണന്നു പറഞ്ഞ് പ്രതി തന്‍റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി.

പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോകുകയാരുന്നു.

സംഭത്തിനു ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽനിന്നും പിടികൂടി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്്ടർ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് അഫ്സലിന്‍റെയും എബിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി.

എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐമാരായ ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിപിമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Related posts

Leave a Comment