ശബരിമലയ്ക്ക് ബസുണ്ട്; ടയറും ഡീസലും സ്പെയർ പാർട്സുമില്ല; അയ്യപ്പൻമാർക്ക് വിരിവയ്ക്കാൻ ഇടംപോലുമില്ലാതെ  കോട്ടയം ഡിപ്പോയുടെ അവസ്ഥ കഠിനം തന്നെ

കോട്ടയം: ടയറും ഡീസലും സ്പെയർപാർട്സുമില്ലാത്തതിനാൽ കഐസ്ആർടിസിയുടെ മണ്ഡലകാല സർവീസ് ഇഴയുമെന്ന് ആശങ്ക. വിവിധ ഡിപ്പോകളിൽനിന്നു കോട്ടയത്ത് എത്തിക്കുന്ന ബസുകൾ മെച്ചപ്പെട്ട ടയറുകളിട്ടു വരാൻ നിർദേശമുണ്ട്. എന്നാൽ കോട്ടയത്ത് സ്പെഷൽ സർവീസിന് അയയ്ക്കുന്ന ബസുകൾക്ക് വേണ്ടിടത്തോളം ടയറുകളില്ല.

പുതിയ ടയറുകൾ ഒരു മാസമായി കോട്ടയത്ത് ലഭിക്കുന്നില്ല. അടുത്തയിടെ ബോഡി ചെയ്തു വന്ന ബസുകളിൽ ഒഴികെ തേഞ്ഞ ടയറുകളാണ് ഏറെയും. കോട്ടയത്ത് അധികമായി എത്തുന്ന 50 ബസുകൾക്കുള്ള ഡീസൽ ക്വോട്ട പ്രത്യേകമായി എത്തിയില്ലെങ്കിൽ സർവീസ് മുടങ്ങും.

നിലവിൽ കുമളി, ചെങ്ങന്നൂർ, മല്ലപ്പള്ളി ഡിപ്പോ ബസുകളും കോട്ടയത്താണ് ഇന്ധനം നിറയ്ക്കുന്നത്. ശബരിമല സ്പെഷൽ സർവീസ് ബസുകൾക്ക് ദിവസം 1500 ലിറ്റർ ഡീസൽ അധികമായി ലഭിക്കണം. സ്പെയർ പാർട്സുകളുടെ ക്ഷാമവും കോട്ടയത്ത് രൂക്ഷമാണ്.

കോട്ടയം കഐസ്ആർടിസി സ്റ്റാൻഡിൽ ശബരിമല സ്പെഷൽ ബസുകൾ പാർക്കു ചെയ്യാനും വിരിപ്പന്തൽ തയാറാക്കാനും സൗകര്യമില്ലെന്നതും നിലവിൽ പരമിതിയാണ്.

Related posts