ശക്തന്‍ തമ്പുരാനില്ലാതെന്തൂട്ട് തൃശൂർ; തകര്‍ന്ന പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്

തൃശൂര്‍: അപകടത്തില്‍ തകര്‍ന്നു വീണ ശക്തൻ തമ്പുരാന്‍റെ പ്രതിമ ഗതാഗത വകുപ്പ് പുനർ നിർമിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇക്കാര്യം സംബന്ധിച്ചുള്ള കാര്യങ്ങൾ ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു.

കെഎസ്ആർടിസി ബസിടിച്ച് തകർന്നതിനാൽ പ്രതിമയുടെ മുഴുവൻ ഉത്തരാവാദിത്വവും ഗതാഗതവകുപ്പ് ഏറ്റെടുക്കുമെന്നും അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഗണേഷ് കുമാർ ടെലിഫോണിലൂടെ അറിയിച്ചതായി കെ. രാജൻ കൂട്ടിച്ചേർത്തു.

സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. തൃശൂർ നഗരത്തിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുവേലി തകർത്താണ് ബസ് ഇടിച്ചുകയറിയത്. തുടർന്ന് പ്രതിമ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്നും ബസ് മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Related posts

Leave a Comment