ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക് ! മീറ്റര്‍ ഇട്ട് ഓടിയില്ലെങ്കില്‍ പണി കിട്ടും; ഇന്നലെ പണികിട്ടിയത് എട്ട് ഓട്ടോ ഡ്രൈവർമാർക്ക്‌

കോട്ടയം: മീറ്ററിട്ട് ഓടാത്ത ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇന്നലെ എട്ട് ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് നടപടിയെടുത്തത്. ഇതിൽ നാലെണ്ണം മീറ്ററിട്ട് ഓടാത്തതിനും മറ്റു നാലെണ്ണം ടൗണ്‍ പെർമിറ്റ് ഇല്ലാത്തതിനുമാണ്.

വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഓട്ടോ മീറ്റർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പരിശോധനകൾ കർശനമാക്കിയത്. ടൗണ്‍ പെർമിറ്റ് ഇല്ലാതെ ഓടിയതിന് ചുങ്കം ഭാഗത്തുനിന്നുള്ള നാല് ഓട്ടോക്കാർക്കെതിരേയാണ് നടപടിയെടുത്തത്.

മീറ്റർ പ്രവർത്തിപ്പിക്കാതെ ടൗണിൽ സർവീസ് നടത്തിയവർക്കും പണി കിട്ടി. മോട്ടോർവാഹനവകുപ്പ് എൻഫോഴ്്സ്മെന്‍റ് ആർടിഒ ടോജോ എം.തോമസ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് പരിശോധനക്കുണ്ടായിരുന്നത്.

വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതകർ അറിയിച്ചു.നിയമം കർശനമാക്കിയതോടെ കൃത്യമായി മീറ്ററിട്ടാണ് ഇന്നലെ ബഹുഭൂരിപക്ഷം ഡ്രൈവർമാരും സർവീസ് നടത്തിയത്. മീറ്റർ ചാർജ് വാങ്ങി മാതൃക കാണിച്ചവരാണ് ഏറെയും. എന്നാൽ ചില ഓട്ടോക്കാർ മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് യാത്ര നടത്തിയത്. മീറ്റർ കാര്യത്തിൽ യാത്രക്കാർ നിർബന്ധംപിടിച്ചതിനാൽ തോന്നുംപടി നിരക്ക് വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്.

മീറ്റർ ഇല്ലാതെ അമിത നിരക്ക് വാങ്ങുന്നവർക്ക് എതിരെ പരാതി നൽകാൻ വാട്ട്സ്ആപും ഫോണ്‍ നന്പരുമുണ്ടെന്ന് അധികൃതർ അറിയിച്ചു. പരാതികളും അനുബന്ധവീഡിയോകളും 8547639005 എന്ന നന്പരിൽ വാട്ട്സ്ആപ് സന്ദേശം അയക്കാം. 0481-2560429 എന്ന നന്പരിലും വിവരങ്ങൾ നല്കാവുന്നതാണ്.

Related posts