കുടിയൻമാർക്കും “സ്പോർട്സ് ക്വാട്ട‍”..! മദ്യപാനികളുടെ മാമാങ്ക കേന്ദ്രമായി കോട്ടയം നെഹ്റു സ്റ്റേഡിയം; സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായി പോലീസ്

നാഗന്പടം നെഹ്റു സ്റ്റേഡിയത്തിന്‍റെ പവലിയനിൽനിന്ന് പരസ്യമായി മദ്യപാനം നടത്തുന്നയാൾ. -രാഷ്ട്ര ദീപിക.

കോട്ടയം: സാക്ഷരത ജില്ലയ്ക്ക് നാണക്കേടായി സാമൂഹ്യ വിരുദ്ധരുടെ പരസ്യ മദ്യപാനവും അഴിഞ്ഞാട്ടവും. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്ന് ഇത് നിത്യകാഴ്ചയാവുകയാണ്.

ജില്ലയിലെ കായിക പ്രേമികളും പ്രഭാത-സായാഹ്ന സവാരിക്കാരും എത്തുന്ന നാഗമ്പടം മൈതാനത്താണ് സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം ഏറെയും.

കൂട്ടംകൂടിയും ഒറ്റയ്ക്കും എത്തി മദ്യപിക്കുന്ന ഇവർ ലക്കുകെട്ട് ഇവിടെയെത്തുന്നവരെ കേട്ടാൽ അറയ്ക്കുന്ന ഭാഷ‍യിൽ ചീത്തവിളിക്കുന്നത് പതിവ് സംഭവമാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇടനാഴികകളിലും ഇത്തരം കാഴ്ച പതിവാണെന്ന് വ്യാപാരികളും സ്ത്രീകളും പറ‍യുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ പേക്കുത്തുകൾ അരങ്ങുവാണിട്ടും ഒന്നും അറിയാതെ ഇരിക്കുകയാണ് പോലീസ്.

ജില്ല സ്ത്രീ സുരക്ഷയുള്ളതാകണമെങ്കിൽ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഇല്ലാതാവണം. ഇതിന് ഇവിടുത്തെ പോലീസ് അധികാരികൾ മുൻ കൈ എടുക്കണമെന്ന് സ്ത്രീ സന്നദ്ധസംഘടനകളും വ്യാപാരികളും പറയുന്നു.

Related posts

Leave a Comment