കുളത്തൂപ്പുഴയിലെ ക്ഷേത്രങ്ങളിലും കടയിലും മോഷണം;  പ്രതി പോലീസ് പിടിയിൽ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ ക്ഷേത്രങ്ങളിലും കടയിലും മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുളത്തൂപ്പുഴ ചോഴിയക്കോട് കല്ലുകുഴി പണയില്‍വീട്ടില്‍ മുഹമ്മദ് ഹാരിസ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലുള്ളത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുളത്തൂപ്പുഴ ടൗണ്‍ വിഷ്ണു ക്ഷേത്രത്തിലും പൊലീസ് സ്റ്റേഷനു സമീപത്തെ ആനക്കൂട് ശിവക്ഷേത്രത്തിലും സ്ത്രീവേഷം ധരിച്ച് മുഖം മറച്ചെത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം കവർന്നത്. മുമ്പ് സമാന മോഷണ കേസുകളില്‍ പിടിയിലായവരെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷണസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ ധരിപ്പിച്ച് പ്രതിയുമായി ഇന്നലെ മോഷണ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്തി. കുളത്തൂപ്പുഴ സി. ഐ. സതികുമാറിന്‍റെ നേതൃത്വത്തില്‍ എസ്. ഐ. ജയ്കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Related posts