കുമരകം ബോട്ട് ദുരന്തം: കേരളത്തെ നടുക്കിയ ഓർമകൾക്ക് ഇന്ന് 22 വയസ്


കുമരകം: കേരളത്തെ കണ്ണീർക്കടലിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലൈ 27 നാണ് വേമ്പനാട്ടുകായലിൽ 29 മനുഷ്യ ജീവനുകൾ മുങ്ങിമരിച്ചത്.

മുഹമ്മ ബോട്ട് ജെട്ടിയിൽനിന്നു രാവിലെ 5.45ന് നിറയെ ആളുകളുമായി പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് കുമരകത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അടിത്തട്ടിലൂടെ വെള്ളം കയറി വേമ്പനാട്ട് കായലിൽ മുങ്ങിത്താണത്.

ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്‌സി പരീക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും. ഒപ്പം സ്ഥിരം യാത്രക്കരായ മത്സ്യകച്ചവടക്കാരും ബോട്ടിൽ ഉണ്ടായിരുന്നു.

എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി തടി കൊണ്ട് നിർമിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലാതിരുന്നതാണ് അപകടകാരണം.

ബോട്ടിന്‍റെ പലക ഇളകിയാണ് വെള്ളം കയറിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കുമരകംകാരുടെ മനസിൽ ഒരു തീരാഃദുഖമായി അവശേഷിക്കുകയാണ് ഇന്നും ആ ദുരന്തം.

Related posts

Leave a Comment