കുംഭമേളയിൽ പങ്കെടുത്തു മടങ്ങിയ തിരുവനന്തപുരം സ്വദേശികൾ വാഹനാപകടത്തിൽപ്പെട്ടു ; രണ്ടു പേർക്കു ഗുരുതരം

ന്യൂഡൽഹി: മഹാകുംഭമേളയിൽ പങ്കെടുത്തശേഷം പ്രയാഗ്‍രാജിൽനിന്നു മടങ്ങിയ തിരുവനന്തപുരം സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റു.

ഇവർ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പുരിനു സമീപമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ ബിലാസ്പുരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരത്തുനിന്ന് റായ്പുരിൽ എത്തി അവിടെനിന്ന് പ്രയാഗ്‌രാജിലേക്കു പോയതാണ് മലയാളികൾ. തിരികെ റായ്പുരിലേക്കു വരുന്നതിനിടെയാണ് അപകടം.

പരിക്കേറ്റവർക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനിൽ നായർ അറിയിച്ചു.

Related posts

Leave a Comment