കുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നു; മറ്റ് കുട്ടികളെക്കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അവശ്യപ്പെട്ടു; കുറുപ്പംപടിയിലെ പീഡനക്കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും കേസിൽ പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിൽ മൊഴി നൽകി.

പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്.

സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടികളിൽ ഒരാൾ പീഡനവിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി.

അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എഎസ് പി.ശക്തി സിംഗ് ആര്യ പറഞ്ഞു.

Related posts

Leave a Comment