കുവൈറ്റ് ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തം; മലയാളികളടക്കം 49 മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ ക‍്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 11 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. ഇവരിൽ ഒന്പതു മലയാളികളെ തിരിച്ചറിഞ്ഞു.

മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനി ക‍്യാന്പിൽ ഇന്നലെ പുലർച്ചെ നാലിനാണ് അതിദാരുണ സംഭവമുണ്ടായത്. അതിരാവിലെ പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാനിടയായത്. ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തം കുവൈറ്റിന്‍റെ സമീപ കാല ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

കോട്ടയം പാമ്പാടി ഇടിമാലിയിൽ സാബു ഏബ്രഹാമിന്‍റെയും ഷേർളിയുടെയും മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ വാസുദേവൻ നായരുടെ മകൻ പി.വി. മുരളീധരൻ (54), കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്‍റെയും സബീനയുടെയും മകൻ ഷെമീർ (30), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് എസ്. നായർ (32), കാസര്‍ഗോഡ് പീലിക്കോട് എരവില്‍ പി. കുഞ്ഞിക്കേളു (58), കാസര്‍ഗോഡ് ചെങ്കള കുണ്ടടുക്കത്തെ കെ.ആര്‍. രഞ്ജിത് (34) കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്‍റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ വർഗീസിന്‍റെ മകൻ സജു (56), കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാല വടക്കോട്ടു വിളയിൽ ലൂക്കോസ് (സാബു-48) എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു.

ഫോറൻസിക് പരിശോധനയടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർണമായ ശേഷമേ വിശദമായ വിവരങ്ങൾ പുറത്തുവിടൂ എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറച്ചു പേർ പൊള്ളലേറ്റാണു മരിച്ചത്. അധികമാളുകളും മുറികൾക്കുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

മരിച്ചവരിൽ 40 പേർ ഇന്ത്യ ക്കാരാണ്.മലയാളിയുടെ ഉടമസ്ഥതയിലുള്ള കന്പനിയാകയാൽ ജോലിക്കാരിൽ നല്ലൊരു പങ്കും മലയാളികളാണ്. 45 മൃതദേഹങ്ങൾ ദജീജ് മോർച്ചറിയിലും നാലു മൃതദേഹങ്ങൾ അദാൻ ഹോസ്പിറ്റലിലും സൂക്ഷിച്ചിരിക്കുകയാണ്.

49 പേർ ചികിത്സയിൽ

കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ പരിക്കേറ്റ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അദാൻ ഹോസ്പിറ്റലിൽ 21 പേരും മുബാറക് ഹോസ്പിറ്റലിൽ 11 പേരുമുണ്ട്. ഫർവാനിയ, ജഹ്റ ഹോസ്പിറ്റലുകളിൽ ആറുപേർ വീതവും ജാബിർ ഹോസ്പിറ്റലിൽ നാലു പേരും അമീരി ഹോസ്പിറ്റലിൽ ഒരാളും ചികിത്സയിലുണ്ട്.

അബ്ദുല്ല നാലുപുരയിൽ

Related posts

Leave a Comment