കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിൽ; രോഗികളെ വാർഡുകളിലേക്കുകൊണ്ടു പോകുവാൻ കഴിയാതെ ബന്ധുക്കൾ 

ഗാന്ധിനഗർ: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിൽ. രോഗികളെ വാർഡുകളിലേക്കുകൊണ്ടു പോകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ രണ്ട് ലിഫ്റ്റുകളാണുള്ളത്.

ഇത് രണ്ടും പ്രവർത്തനരഹിതമായി. രാവിലെ ഒന്പതിന് അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ വാർഡുകളിലേക്ക് എത്തിക്കുന്നതിന് രോഗികളുമായി വീൽചെയറിലെത്തിയപ്പോഴാണ് ലിഫ്റ്റ് തകരാറിലായ വിവരം അറിയുന്നത്.

ലിഫ്റ്റ് തകരാറിലായാൽ അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ വാർഡുകളിലേക്ക് എത്തിക്കുന്നതിനു പകരം സംവിധാനം ഈ ഭാഗത്ത് ഇല്ല. പിന്നീടു സ്ട്രെച്ചറിൽ തള്ളികൊണ്ട് സ്റ്റോർ റൂമിനുസമീപമുള്ള പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ള ലിഫ്റ്റ് വഴി വേണം രോഗികളെ എത്തിക്കുവാൻ. ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.

Related posts