ഏറെ നിര്‍ബന്ധം പിടിച്ചാണ് എന്റെ കൈയ്യില്‍ നിന്നും പര്‍ദ്ദ വാങ്ങിച്ചെടുത്തത്; കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞു പോയ കുട്ടികാമുകന്റെ മാതാവ് പറയുന്നതിങ്ങനെ…

പെരുമ്പാവൂര്‍: പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാന്‍ പോയ കുട്ടികാമുകനെ നാട്ടുകാര്‍ കയ്യോടു പിടിച്ച സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പുറത്തു വന്നു. കുട്ടികാമുകന്റെ മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ…മകന്‍ പര്‍ദ്ദ ചോദിച്ചത് കൂട്ടുകാരെ കളിപ്പിക്കാനെന്ന പേരില്‍. ഇത് പ്രശ്നമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായില്ല. നിര്‍ബന്ധത്തിന് വഴങ്ങി കറുത്ത പര്‍ദ്ദ നല്‍കി. മകന്‍ പൊലീസ് സ്റ്റേഷനിലാണന്നറിയുന്നത് സമീപത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ്”. പോലീസിനു നല്‍കിയ മൊഴിയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ വിവരക്കേടെന്ന് തിരിച്ചറിഞ്ഞ് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. മാതാവിനെയും വിദ്യാര്‍ത്ഥിയെയും കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തി മടക്കി അയക്കുകയായിരുന്നെന്നാണ് പെരുമ്പാവൂര്‍ പോലീസ് പറയുന്നു. പട്ടിപ്പാറയില്‍ നിന്നുള്ള 17 കാരന്‍ കാമുകനാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ യാത്രതിരിച്ചത്. അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെക്കണ്ട്് കുശലാന്വേഷണത്തിന് എത്തിയതാണ് പുലിവാലായത്.

പര്‍ദ്ദയണിഞ്ഞ് സ്ത്രീയായെങ്കിലും ശബ്ദം മാറ്റാന്‍ മറന്നതാണ് കാമുകനു വിനയായത്. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകന്‍ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് പോഞ്ഞാശ്ശേരിയില്‍ കാത്തുനിന്നവര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പര്‍ദ്ദാക്കാരനെ തടഞ്ഞുവച്ചു. പര്‍ദ്ദയിട്ടെത്തുന്ന സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണമായിരുന്നു നാട്ടുകാര്‍ പരിഭ്രാന്തരാക്കിയത്. സംഭവത്തിന്റെ കിടപ്പ് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Related posts