പിഴയടയ്ക്കാൻ തയാറുണ്ടോ ? ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനല്കും

ഇരിങ്ങാലക്കുട: ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുന്പോൾ അനാവശ്യമായി പുറത്തേക്ക് ഇറങ്ങിയതും സത്യവാങ്മൂലം ഇല്ലാതെ ഇറങ്ങിയതുമുൾപ്പെടെ നിയമലംഘനം നടത്തി പോലീസ് പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഹൈക്കോടതി ഉത്തരവുപ്രകാരം പിഴയോടു കൂടി ഇന്നു മുതൽ വിട്ടുനല്കും.

ഇരിങ്ങാലക്കുട പോലീസ് 287 കേസുകളിലായി 222 വാഹനങ്ങളാണു പിടിച്ചെടുത്തിട്ടുള്ളത്. ആളൂർ പോലീസ് 242 കേസുകളിലായി 202 വാഹനങ്ങളും കാട്ടൂർ പോലീസ് 295 കേസുകളിലായി 252 വാഹനങ്ങളുമാണു പിടിച്ചെടുത്തിട്ടുള്ളത്.

ഇന്നു മുതൽ സ്റ്റേഷനുകളിൽ നിന്നും വിളിക്കുന്നതിനനുസരിച്ചു പിഴയടച്ചു വാഹനങ്ങൾ കൊണ്ടുപോകാവുന്നതാണ്. ഇരുചക്ര വാഹനം 1000, കാർ, ജീപ്പ് 2000, ലൈറ്റ് ഹെവി വാഹനങ്ങൾ 4000, ഹെവി ചരക്ക് വാഹനങ്ങൾ 5000 എന്നിങ്ങനെയാണ് കോടതി ഉത്തരവു പ്രകാരമുള്ള പിഴ തുകകൾ.

Related posts

Leave a Comment