സിഗ്നനലിൽ നിർത്തിയിട്ട് ലോറിക്ക് പിന്നിൽ  ലോറിയിടിച്ച് അപകടം; മുന്നോട്ടുരുണ്ട ലോറി ടാങ്കർ ലോറിയിലിടിച്ച് വീണ്ടും അപടം; ഒഴിവായത് വൻ ദുരന്തം

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ സിഗ്‌നലില്‍ മൂന്നു ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. സിഗ്‌നല്‍ കാത്ത് കിടന്നിരുന്ന തടിലോറിക്കു പിറകില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയതാണ് അപകടകാരണം. ഇടിയുടെ അഘാതത്തില്‍ തടിലോറി മുന്പില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്കും ഇടിച്ചുകയറി.

പുതുക്കാടുനിന്ന് അഗ്‌നിരക്ഷ സേനയെത്തി കണ്ടെയ്നര്‍ ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗ്യാസ് ടാങ്കര്‍ ലോറി കാലിയായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. അപകടത്തില്‍പ്പെട്ട കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍നിന്നു നീക്കാന്‍ മണിക്കൂറുകളെടുത്തു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.

 

Related posts

Leave a Comment