ഏഴു വര്‍ഷത്തെ ബന്ധം മതിയാക്കിയ കാമുകിയെ വെടിവച്ചശേഷം യുവാവ് ജീവനൊടുക്കി

കോൽക്കത്ത: ഏഴു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച പങ്കാളിക്കുനേരേ വെടിയുതിർത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ പകൽ സമയത്തായിരുന്നു സംഭവം.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരനായ രാകേഷ് കുമാർ ഷായാണു മരിച്ചത്. ഇതേ നാട്ടുകാരിയായ പങ്കാളി നിക്കു കുമാരി ദുബെയ്ക്കു വെടിയേറ്റു.

ബുധനാഴ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണു കോൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്. വൈകിട്ട് നാലരയോടെ അവരുടെ മുറിയിൽനിന്നു വെടിയൊച്ച മുഴങ്ങി. രാകേഷ് തന്‍റെ കാലിൽ വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്.

ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. താമസിയാതെ മരണം സംഭവിച്ചു.

നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളം നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ യുവതി ആഗ്രഹിച്ചതാണ് രാകേഷിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

Related posts

Leave a Comment