ബാറിൽ മദ്യപിക്കാനെത്തിയവരുടെ കൈയിൽ പണമില്ല; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് നിർത്ത് പണം ആവശ്യപ്പെട്ടു; പണം നൽകാതിരുന്ന രാജേഷിന്‍റെ വാരിയെല്ല് തല്ലിയൊടിച്ച് യുവാക്കൾ

ചേര്‍ത്തല: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ജിക്കു ഭവനത്തിൽ ജിക്കു (ആദിത്ത്-28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാവനാട് കോളനിയിൽ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നടുവിലെവീട് ജോമോൻ (27) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ എട്ടിന് രാത്രി 9.30 ഓടെ കണിച്ചുകുളങ്ങര കരപ്പുറം ബാറിനു സമീപമാണ് ഇവർ അക്രമം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പറമ്പ്കാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്‍റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കരപ്പുറം ബാറിനു സമീപം മൂന്നു പ്രതികളും ചേർന്ന് രാജേഷിന്‍റെ ബൈക്ക് തടഞ്ഞുനിർത്തുകയും മദ്യപിക്കുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്തു.

പണം നൽകാത്തതിനെത്തു ടർന്ന് പ്രകോപിതരായ പ്രതികൾ ചേർന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അർത്തുങ്കൽ സിഐ പി.ജി. മധു, എസ്ഐ സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സേവ്യർ, കെ.ആർ. ബൈജു, ചേർത്തല എഎസ്പിയുടെ അന്വേഷണ സംഘത്തിലെ ഗിരീഷ്, അരുൺ, പ്രവിഷ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment