മാഹിയില്‍ കൊലയ്ക്കു പകരം കൊല ഇതു രണ്ടാംതവണ; സമാന കൊലപാതകം നടന്നത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; 2009 ജനുവരി 18 നായിരുന്നു ആ സംഭവം….

മാഹി: ഒൻപത് വർഷങ്ങൾക്ക് മുന്പു നടന്ന രാഷ്‌ട്രീയ ഇരട്ടക്കൊലയ്ക്കു സമാന കൊലപാതകം നടന്നതിന്‍റെ ഞെട്ടലിലാണ് മാഹിയും പരിസരവും.

കൊലയ്ക്കു പകരം കൊലയെന്ന രീതി മാഹിയിൽ ഇതു രണ്ടാം തവണയാണ് നടക്കുന്നത്. സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനും ബിജെപി പ്രവർത്തകനായ ഷമേജിനും ജീവൻ നഷ്ടപ്പെട്ടതിനു സമാനമായിരുന്നു ഒൻപതു വർഷം മുന്പ് നടന്ന കൊലപാതകങ്ങളും.

2009 ജനുവരി 18നായിരുന്നു ആ സംഭവം. മാഹി പന്തക്കലിലെ സിപിഎം പ്രവർത്തകൻ ഇ.പി. രവീന്ദ്രൻ, ബിജെപി പ്രവർത്തകനായ പന്തക്കാട്ടിൽ പറന്പത്ത് സുരേഷ് ബാബു എന്നിവർക്കായിരുന്നു അന്നു ജീവൻ നഷ്ടപ്പെട്ടത്.

ഹോട്ടൽ വ്യാപാരിയായിരുന്ന ഇ.പി. രവീന്ദ്രനെ രാത്രി 7.30ഓടെ ഹോട്ടലിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പകരമെന്നോണമാണ് മണിക്കൂറുകൾക്കകം സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയത്.

രാത്രി 9.30 ഓടെ സുരേഷ് ബാബുവിന്‍റ വീട്ടിൽ എത്തിയ അക്രമിസംഘം വാതിലുകൾ തകർത്ത് അകത്തുകടന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിന്‍റെ വിചാരണ മാഹി കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു ഇരട്ടക്കൊല കൂടി നടന്നിരിക്കുന്നത്.

Related posts