കാഞ്ചിവലിച്ച് മമ്മൂട്ടി, കൈയടിച്ചു കുട്ടികൾ ! സിനിമയിലെ വെടിവയ‌്പും ഇവിടത്തേതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന‌് മമ്മൂട്ടി

ചേർത്തല: അഭ്രപാളിയിലെ മഹാനടനെ നേരില്‍ കണ്ടതിന്‍റെ ആഹ്ലാദത്തിലാണ് ചേർത്തല സെന്‍റ് മൈക്കിൾസ‌് കോളജിലെ വിദ്യാര്‍ഥികളും നാട്ടുകാരും. മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി റൈഫിൾ ക്ലബ‌് അംഗത്വം സ്വീകരിക്കുന്നതിനാണ് സെന്‍റ് മൈക്കിള്‍സ് കോളജില്‍ ആലപ്പുഴ റൈഫിൾ അസോസിയേഷൻ നിർമിച്ച അന്താരാഷ‌്ട്ര നിലവാരമുള്ള ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ രാവിലെ എത്തിയത്.

ഷൂട്ടിംഗ് റേഞ്ചിൽ ക്ലബ‌് സെക്രട്ടറി കിരൺ മാർഷൽ കൈമാറിയ തോക്കെടുത്ത‌് പരിചിതനെന്നപോലെ ലക്ഷ്യംനോക്കി നിമിഷങ്ങൾക്കകം അദ്ദേഹം കാഞ്ചിവലിച്ചു. വെടിയൊച്ച പലകുറി മുഴങ്ങിയപ്പോൾ കോളജ‌് വിദ്യാർഥികൾ ആരവംമുഴക്കി.

തിരക്കഥാകൃത്ത‌് രൺജി പണിക്കരോടൊപ്പം എത്തിയ മമ്മൂട്ടിയെ കോളജിലെ നൂറുകണക്കിന‌ു വിദ്യാർഥികൾ ഹർഷാരവത്തോടെ വരവേറ്റു. എൻസിസി ബാന്‍റ്‌വാദ്യസംഘം അഭിവാദ്യം അർപ്പിച്ചു. ക്ലബ‌് പ്രസിഡന്‍റ് കൂടിയായ കളക്്ടർ എം.അഞ‌്ജന, വൈസ‌് പ്രസിഡന്‍റ് കൂടിയായ ജില്ലാ പോലീസ‌് മേധാവി കെ.എം. ടോമി, ക്ലബ‌് സെക്രട്ടറി കിരൺ മാർഷൽ, എഎസ‌്പി വിവേക‌് കുമാർ, ക്ലബ‌് ട്രഷറർ ഗോപാലൻ ആചാരി, കോളജ‌് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒന്നാംനിലയിൽ സ‌്നേഹസംഗമത്തിനുശേഷം മട്ടുപ്പാവിൽനിന്ന‌് വിദ്യാർഥികളെ കൈവീശി അഭിവാദ്യംചെയ‌്തതോടെ ആവേശം കൊടുമുടികയറി. തിരക്ക‌ു നിയന്ത്രിക്കാൻ പോലീസ‌് സേന ഉണ്ടായിരുന്നു. കളക്ടർ മമ്മൂട്ടിക്ക‌് അംഗത്വം കൈമാറി.

സിനിമയിലെ വെടിവയ‌്പും ഇവിടത്തേതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന‌് മമ്മൂട്ടി മാധ്യമങ്ങളോട‌ു പറഞ്ഞു. ആലപ്പുഴയിൽ ഇത്രയുംവലിയ സംരംഭം വന്നപ്പോൾ അതിന്‍റെ ഭാഗമാകണമെന്ന‌് തോന്നിയാണ‌് എത്തിയത‌്. വീണ്ടും ഷൂട്ടിംഗ് റേഞ്ചിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts