ഒരാളുമായി ഡേറ്റിംഗിലാണ്, വിവാഹം പരിഗണനയിൽ; മംമ്ത മോഹൻദാസ്

സിനിമയിലെത്തി ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചെടുത്ത താരമാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ താൻ ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

താൻ ഒരാളുമായി ഡേറ്റിംഗിലാണ്, അത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. വിവാഹം പരിഗണനയിലുണ്ടെന്നും താരം പറഞ്ഞു. എന്നാൽ ആരുമായാണ് ഡേറ്റിംഗിൽ എന്നത് മംമ്ത വെളിപ്പെടുത്തിയിട്ടില്ല.

‘‘ലൊസാഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു.പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗിൽ ആണ്.

ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവതിയാണ്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാം.’’-മംമ്ത പറഞ്ഞതിങ്ങനെ.

 

Related posts

Leave a Comment