പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ് പ്രണയാഭ്യർഥന; പോക്സോ കേസിൽ യുവാവിന് രണ്ട് വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രണയാഭ്യർഥന നടത്തിയ യുവാവിന് രണ്ടുവർഷത്തെ കഠിന തടവ് വിധിച്ച് കോടതി. മുംബൈയിലാണ് സംഭവം. 

പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് 19 വയസായിരുന്നു. പീഡനക്കേസിൽ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2019 ലാണ് പെൺകുട്ടിയുടെ അമ്മ 19 കാരനെതിരേ പരാതി നൽകിയത്. 

ചായപ്പൊടി വാങ്ങാനായി കടയിലേക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് മടങ്ങി എത്തിയതിന്‍റെ കാരണം തിരക്കിയപ്പോഴാണ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ വച്ച് ഒരാൾ തന്‍റെ കൈയിൽ പിടിച്ച് ‘ഐ ലവ് യൂ’ എന്ന് പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തിയത്. 

എന്നാൽ ഇയാളുടെ വാക്കുകൾ പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാനാവൂ എന്നും ജഡ്ജി വ്യക്തമാക്കി.

Related posts

Leave a Comment