രോഗിയുടെ ദേഹത്ത് മൂന്നു കിലോയുള്ള ട്രേ വച്ചത് നഴ്സിന്‍റേത് ഗുരുതരവീഴ്ചയെന്ന് ഡോക്ടർ; ചെയ്ത തെറ്റിന്‍റെ ഗൗരവം മനസിലാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്; ഡോക്ടറിന്‍റെ വിശദീകരണം ഇങ്ങനെ…

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ നഴ്സുമാരുടെ ആരോപണത്തിന് ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോക്ടറുടെ മറുപടി. നഴ്സിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച്ചയെന്ന് ഡോക്ടർ ജോൺ.എസ്.കുര്യൻ പറഞ്ഞു. ഡോക്ടർ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് നഴ്സുമാർ പണിമുടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്ടറുടെ വിശദീകരണം.

ഐസിയുവിൽ രോഗികളെ പരിശോധിക്കുന്നതിനിടെ മാനസികമായി പീഡിപ്പിച്ചെന്നാണ് നഴ്സിന്‍റെ പരാതി.മൂന്നു കിലോയുള്ള ട്രേയാണ് നഴ്സ് രോഗിയുടെ ദേഹത്ത് വച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഗൗരവം മനസിലാക്കാൻ വേണ്ടിയാണ് മൂന്നു മിനിറ്റ് നേരം നഴ്സിനെ കട്ടിലിൽ കിടത്തി ദേഹത്ത് ഗ്ലൂക്കോമീറ്റർ അടങ്ങിയ ട്രേ വച്ചത്. സംഭവത്തിൽ നഴ്സിനോട് ഖേദം പ്രകടിപ്പിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു.

സംഭവത്തെതുടർന്ന് രണ്ടു ദിവസമായി നഴ്സ് ആശുപത്രിയിൽ എത്തിയിരുന്നില്ല. സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിക്കാൻ നഴ്സുമാർ തീരുമാനിക്കുകയായിരുന്നു.

ഡോക്ടർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്നാണ് നഴ്സുമാരുടെ നിലപാട്. ഇന്ന് രാവിലെ വെള്ളിയാഴ്ച രാവിലെ എട്ടിനാരംഭിച്ച പണിമുടക്കിൽ നൂറിലധികം നഴ്സുമാർ പങ്കെടുക്കുന്നുണ്ട്.

Related posts