നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് ആക്ഷേപിച്ച് മണിശങ്കര്‍ അയ്യര്‍ ! ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്നും പരിഹാസം

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍.

രാജ്യത്തെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയും റാവു ആയിരുന്നുവെന്ന് അയ്യര്‍ പരിഹസിച്ചു.

ആത്മകഥയായ ‘മെമയേഴ്സ് ഓഫ് എ മാവറിക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വിയുമായി നടത്തിയ സംവാദത്തിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം.

രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പരാമര്‍ശം.

”യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബി.ജെ.പി.യും പറയുന്നതെന്ന് ഞാന്‍ മറുപടിനല്‍കി” അയ്യര്‍ പറഞ്ഞു.

നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാകിസ്താനുമായി ഏതെങ്കിലുംതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു.

പാക്കിസ്ഥാനെതിരേ മിന്നലാക്രമണം നടത്താന്‍ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചര്‍ച്ചനടത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയെ ശത്രുരാജ്യമായി കരുതുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്കിസ്ഥാനുമായി ചര്‍ച്ചനടത്താനും ധാരണയുണ്ടാക്കാനും മുന്‍കൈയെടുത്തിരുന്നു.

എന്നാല്‍, പാക്കിസ്ഥാനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അത് എക്കാലത്തും ഇന്ത്യയുടെ കഴുത്തില്‍ ഒരു കുരുക്കായിക്കിടക്കുമെന്ന് ഭയക്കുന്നു. അതിനാല്‍ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയില്ലെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു.

അതേസമയം നരസിംഹറാവുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മണിശങ്കര്‍ അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി.

ഗാന്ധി കുടുംബത്തിന്റെ ഇംഗിതത്തിനു വഴങ്ങിയാണ് അയ്യര്‍ റാവുവിനെ അപമാനിച്ചതെന്ന് പാര്‍ട്ടി വക്താവ് സാംബിത് പത്ര ആരോപിച്ചു.

അയ്യരുടെ പുസ്തകവും റാവുവിനെപ്പറ്റിയും മറ്റുവിഷയങ്ങളിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കോണ്‍ഗ്രസിന്റെ ‘ചിന്തകളും ലക്ഷ്യങ്ങളും’ തന്നെയാണെന്നും സാംബിത് പത്ര കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment