മഞ്ജു വാര്യരുടെ കരുതല്‍! സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കാര്യം പറഞ്ഞു; 50 ട്രാൻഡ് ജെൻഡേഴ്സിന് ഭക്ഷണമെത്തിച്ച് ലേഡി സൂപ്പർസ്റ്റാർ

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായവർക്ക് സഹായങ്ങളുമായി സിനിമാ താരങ്ങളും എത്തുകയാണ്. തെലുങ്കിലെ സൂപ്പർ താരങ്ങളെല്ലാം ദുരിതാശ്വാസനിധിയിലേക്ക് കോടികളാണ് നൽകുന്നത്.

ഇപ്പോഴിതാ മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ കരുതലിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരികയാണ്. ലോക്ഡൗണിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്ന 50 ട്രാൻഡ് ജെൻഡേഴ്സിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ് മഞ്ജു.

കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് സാന്പത്തിക സഹായം നടി കൈമാറിയത്. നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി അഞ്ചു ലക്ഷം രൂപയും മഞ്ജു നൽകിയിരുന്നു.

സൂര്യ ഇഷാനാണ് യൂട്യൂബ് പേജിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച ഒരാളെ കുറിച്ച് പറയാനാണ് ഈ വീഡിയോ എന്നും സൂര്യ പറയുന്നു. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സർക്കാരും അതാത് ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറയുന്നു.

ട്രാൻസ്ജെൻഡേഴ്സിന്‍റെ സിസഹായാവസ്ഥയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ് മഞ്ജു വാര്യരോട് പറഞ്ഞത്. അവരുടെ അവസ്ഥ അറിഞ്ഞതോടെയാണ് സഹായവുമായി മഞ്ജു എത്തിയത്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെ (ട്രാൻസ്ജെൻഡേർസ്) കുറിച്ച് ചോദിച്ചു. അവർ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണ കാര്യത്തിൽ മാത്രമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞു.

ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഭക്ഷണ സാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് 700 മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്‍റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നന്പർ എന്നോട് മേടിച്ചു.

പത്ത് മിനുറ്റിനുള്ളിൽ 3,5000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ച് തന്നു. ഇന്ന് രാവിലെ ഞങ്ങൾ ബാങ്കിൽ പോയി പൈസ എടുത്തു. അതിന് ശേഷം പല സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ മേടിച്ചു. മഞ്ജു ചേച്ചി എപ്പോഴും അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്.

അഭിനയത്തിന്‍റെ കാര്യത്തിലോ നൃത്തത്തിന്‍റെ കാര്യത്തിലോ അല്ല ഞാൻ പറയുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ മനുഷ്യ പറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസിലാക്കാൻ പറ്റുന്ന സ്ത്രീ. എന്‍റെ ഫോണിൽ ഞാൻ സേവ് ചെയ്തിരിക്കുന്നത് എന്‍റെ മഞ്ജു ചേച്ചി എന്നാണ്. ഇതുപോലെ പുറത്ത് പറയാതെ ഒരുപാട് സഹയാങ്ങൾ ചേച്ചി ചെയ്യുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

Related posts

Leave a Comment