മാവോയിസ്റ്റുകൾ കണ്ണൂർ മേഖലയിലേക്ക്? വനമേഖലയിൽ തെരച്ചിൽ ശക്തം


ഇരിട്ടി: വയനാട്ടിലെ പേരിയയിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തോടെ മാവോയിസ്റ്റുകളിലെ അവശേഷിക്കുന്ന പ്രവർത്തകർ വയനാട് വനമേഖല വിട്ട് കണ്ണൂർ ജില്ലയുടെ കേളകം, ആറളം, അയ്യൻകുന്ന് വനമേഖലയിലേക്ക് മാറിയതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.

പ്രത്യേക വാഹനം സഹിതം തണ്ടർബോൾട്ട് അംഗങ്ങൾ കാടുകയറിയുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണ് കരിക്കോട്ടക്കരിയിൽ എത്തിയിരിക്കുന്നത്.

വളരെ ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിൽ ഇരുന്നുതന്നെ ശത്രുക്കൾക്കുനേരെ നിറയൊഴിക്കാൻ കഴിയും.

ഏറ്റുമുട്ടലുകളിൽ  മാവോയിസ്റ്റുകൾക്ക് നഷ്ടമായത് എട്ടു പേരെ
കഴിഞ്ഞ എട്ട് വർഷങ്ങളായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്ക് നഷ്ടമായത്‌ എട്ട് കമാൻഡർമാരെയാണ്‌. പാലക്കാടേ നാല് പേരും നിലമ്പൂരിൽ രണ്ടും പടിഞ്ഞാറത്തറയിലും വൈത്തിരിയിലുമായി ഒരോ കേഡർമാരെയുമാണ് മാവോയിസ്റ്റുകൾക്ക് നഷ്ടമായിരിക്കുന്നത്.

പൊതുവിൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിക്കാത്ത മാവോയിസ്റ്റുകളുടെ മധ്യവർത്തി ആയി പ്രവർത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി അനീഷ് ബാബുവിനെ പിടികൂടിയതോടെ മാവോയിസ്റ്റ് കേന്ദ്രങ്ങളുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യണം എന്നറിയാത്ത സഹചര്യത്തിലാണ് സംഘാംഗങ്ങൾ ഉള്ളതെന്നാന്ന് പോലീസ് നിഗമനം.

കർണാടകവും തമിഴ്നാടും വനാതിർത്തികളിൽ തെരച്ചിൽ ശക്തമാക്കിയതോടെ അവിടേക്കും പിന്മാറാൻ വഴിയില്ലാതെ ജില്ലയിലെ ഉൾക്കാടുകളിൽ സുരക്ഷിത താവളത്തിലേക്ക് ഒതുങ്ങി നിൽക്കുകയാണ് ഇപ്പോൾ അവശേഷിക്കുന്ന സംഘം.

Related posts

Leave a Comment