മുന്‍പരിചയവും സാമ്പത്തിക ഇടപാടും! മരടില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനം; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

rape

മരട് : തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്.  പ്രതികളും പീഡനത്തിരയായ യുവതിയും തമ്മില്‍ മുന്‍പരിചയമുള്ളതായി പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുള്ളതായും സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം സംഭവത്തില്‍ ആവശ്യമാണെന്നും പോലീസ് അറിയിച്ചു.

മൂവാറ്റുപുഴ സ്വദേശിനിയും തൈക്കൂടത്ത് വാടക അപ്പാര്‍ട്ടുമെന്‍റിലെ താമസക്കാരിയുമായ സ്ത്രീയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്.  സംഭവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. വിവാഹമോചിതയായ സത്രീ വിവാഹമോചിതനായ ഒരാള്‍ക്കൊപ്പമായിരുന്നു താമസം. ഞായറാഴ്ച്ച രാത്രി ഇവര്‍ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പ്രതികള്‍ എത്തുകയായിരുന്നു.

രണ്ടുപേരില്‍ ഒരാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൈകള്‍ പിന്നിലേക്കു വലിച്ചു കെട്ടുകയും രണ്ടാമത്തെയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നുമാണു  പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. ഇവരുടെ ശരീരമാസകലം മുറിവേല്‍പ്പിച്ചെന്നും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും മോഷ്ടിച്ചെന്നും പരാതിയിലുണ്ട്.   പ്രതികള്‍ കൊച്ചി വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ നിന്നു പ്രതികള്‍  4500 രൂപയ്ക്കു എയര്‍ഗണ്‍വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Related posts