സമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല; ബിവറേജസ് ജീവനക്കാരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു;  രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

കോട്ടയം: ബിവറേജസ് ഔട്ട് ‌‌ലെറ്റ് അടച്ചുകഴിഞ്ഞ് മദ്യം കൊടുത്തില്ല. ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടു പേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. മുടിയൂർക്കര മാലിപറന്പിൽ രഞ്ജിത് (24), സംക്രാന്തി ചെട്ടിയാടത്ത് അരുണ്‍ എന്ന സെബിൻ (26) എന്നിവരെയാണ് ഗാന്ധിനഗർ സിഐ അനൂപ് ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

തിങ്കളാഴ്ച രാത്രി 9.30ന് ഗാന്ധിനഗർ ബിവറേജസ് ഒൗട്ട്‌‌ലെ റ്റിൽ എത്തിയ ഇവർ മദ്യം നല്കണമെന്നാവശ്യപ്പെട്ടു. എന്നാൽ സമയം കഴിഞ്ഞതിനാൽ ജീവനക്കാർ മദ്യം നല്കാൻ തയാറായില്ല. തുടർന്ന് കല്ലുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി.

ഷോപ്പ് ഇൻചാർജ് അജു ജോസഫ്, ജീവനക്കാരായ അനൂപ്, അനന്ദു എന്നിവർക്ക് കല്ലിനിടിയേറ്റു. ജീവനക്കാരെ ആക്രമിച്ചതിനും ജോലിക്ക് തടസം സൃഷ്ടിച്ചതിനുമാണ് കേസ്.

Related posts