മൂന്നും പതിനൊന്നും വയസുള്ള  കുട്ടികള്‍ക്ക് ക്രൂരപീഡനം;  രണ്ടാനമ്മയും അച്ഛനും പോലീസ് പിടിയില്‍;  കുട്ടികൾപറഞ്ഞ പീഡനവിവരം കേട്ട്  ഞെട്ടി നാട്ടുകാരും പോലീസും

പത്തനാപുരം: രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പതിനൊന്നും മൂന്നും വയസുള്ള കുട്ടികളാണ് മർദനത്തിന് ഇരയായത്.പുന്നല കരിമ്പാലൂരിൽ ആർഷ ഭവനിൽ ഷിബു (42) ശ്രീലത ( 38) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.

കുട്ടികളെ അടുത്ത വീടുകളുമായോ ബന്ധുക്കളുമായോ സഹകരിക്കുന്നതിന് അനുവദിക്കാതെ പാചകം ഉൾപ്പെടെ വീട്ടുവേലകൾ ചെയ്യിക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മൂന്ന് വയസുകാരി ഇളയ കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു.

പത്തനാപുരത്തെ പ്രമുഖ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മൂത്ത കുട്ടി.പീഡന വിവരങ്ങൾ ക്ലാസ് ടീച്ചറോട് നിരവധി തവണ പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ അടിച്ചതിന്‍റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ ഉണ്ട്. കഴിഞ്ഞ ദിവസംകുട്ടികളുടെ അമ്മൂമ്മയോട് നാട്ടുകാർ വിവരം ധരിപ്പിച്ചു.

ഇതിനെ തുടർന്ന് കുട്ടികളുടെ മുത്തശി സ്കുളിൽ എത്തുകയും പോലീസിൽ പരാതിപ്പെടുകയായിരുന്നു. ശ്രീലതഭർത്താവിനെ ഉപേക്ഷിച്ചശേഷം സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്ന ഷിബുവിനെ പ്രണയിച്ച് ഒപ്പം കൂടുകയായിരുന്നു. ഷിബുവിന്റെ ആദ്യ ഭാര്യ മരണപ്പെട്ടതാണ്.

ഡ്രൈവർ ജോലി മതിയാക്കി ഷിബു ഗൾഫിൽ ജോലിയിലായിരുന്നു. അടുത്തിടെയാണ് ഷിബു നാട്ടിൽ എത്തിയത്.ഇന്ന് തിരികെ ഗൾഫിലേക്ക് മടങ്ങാനിരുന്നതാണ്. കുട്ടികളെ ബന്ധുവീടുകളിൽ നിന്നകന്ന് പിടവൂരിൽ സത്യമുക്കിൽ പുതിയ വീടു വച്ച് താമസിച്ചു വരികയായിരുന്നു. ഷിബു ഗൾഫിലായിരുന്നപ്പോഴും ശ്രീലത സമയത്തിന് ആഹാരം പോലും നല്കിയിരുന്നില്ലന്ന് കുട്ടികൾ പറയുന്നു.

ശ്രീലതയുമായി ചേർന്ന് ഷിബുവും ക്രൂരതയ്ക്ക് കൂട്ട് നിന്നിരുന്നു. ശ്രീലതയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. ആദ്യ ഭർത്താവിന്റെ വസ്തുവകകൾ കൈവശപ്പെടുത്തിയതിന്‍റെ പേരിൽ ശ്രീലതയെക്കതിരെ കേസ് നിലവിലുണ്ട്. ബന്ധു വീട്ടിൽ ഒളിവിലായിരുന്ന ശീലതയെ ഇന്നാണ് പിടികൂടിയത്.

സർക്കിൾ ഇൻസ്പെക്ടർ അൻവർ, എസ്.ഐ പുഷ്പകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

Related posts