അശ്വതിയുടെ വലയിൽ എന്നും കുരുങ്ങുന്നത് പോലീസുകാർ;ചാറ്റിംഗ് സുന്ദരി അശ്വതി അച്ചുവിന്‍റെ വല  ഇത്തവണ പൊട്ടിച്ചത് വയോധികൻ…

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പിടിയിലായ അശ്വതി അച്ചു(അശ്വതി എ.ആര്‍.) പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കബളിപ്പിച്ചെന്ന് അന്വേഷണസംഘം.

പൂവാർ സ്വദേശിയായ 68-കാരന്‍റെ പരാതിയിന്മേൽ അറസ്റ്റ് ചെയ്യപ്പെട്ട അശ്വതി നിരവധി പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ വ്യക്തിയാണ്. 2021 സെപ്റ്റംബറില്‍ ഒരു പോലീസ് ഓഫീസറുടെ പരാതിയിൽ ഇവര്‍ക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം അശ്വതിക്ക് നേരെ അന്ന് ഉയർന്നിരുന്നു.

പോലീസുകാരെ തെരഞ്ഞ് പിടിച്ച്‌ സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിംഗിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രതിയുടെ രീതി.

ഇന്ന് വൈകിട്ടാണ് പൂവാർ സ്വദേശിയായ വയോധികന്‍റെ പരാതിയിൽ അശ്വതിയെ അറസ്റ്റ് ചെയ്തത്. ഭാര്യ മരിച്ചതിനെത്തുടർന്ന് പരാതിക്കാരന് കുട്ടികളെ നോക്കാനും മറ്റും ബുദ്ധിമുട്ട് വന്നിരുന്നു.

ഇതിനിടെയാണ് ഒരു ഇടനിലക്കാരന്‍ മുഖേന അശ്വതിയുടെ വിവാഹാലോചന വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകള്‍ ഒഴിവാക്കാന്‍ പണം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്താമെന്ന് പറഞ്ഞ് പരാതിക്കാരനിൽ പണം തട്ടിയത് ശേഷം പ്രതി മുങ്ങുകയായിരുന്നു.

Related posts

Leave a Comment