
കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് കോടതി വ്യക്തമാക്കി.
സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. വ്യത്യസ്ത സംസ്കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികൾ. നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി പറഞ്ഞു.
സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ല. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം മണക്കാട്ടെ ഹിദായ സ്കൂൾ പൂട്ടിയതുമായി ബന്ധപ്പെട്ടു നല്കിയ ഹര്‍ജിയില്‍ വിധിപറയുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.