റാന്നി നെല്ലിക്കമണ്‍ ദുരൂഹമരണം! പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കൊലപാതകമെന്ന് പോലീസ്

റാന്നി: നെല്ലിക്കമണ്‍ വെട്ടിമല കണമൂട്ടിൽ കെ.വി. മാത്യുവിന്‍റെ (ജോയി – 49) മരണം കൊലപാതകമെന്ന് പോലീസ്. ബുധനാഴ്ച രാത്രിയാണ് മാത്യുവിനെ കഴുത്തിനു മുറിവേറ്റു രക്തം വാർന്ന നിലയിൽ റോഡരികിൽ കണ്ടത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാത്യുവിനെ കഴുത്തിൽ മുറിവേല്പിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.

ഗൾഫിലായിരുന്ന മാത്യു നാട്ടിലെത്തിയശേഷം ടാങ്കൽ വാഹനം വാങ്ങി വീടുകളിൽ വെള്ളമെത്തിക്കുന്ന ജോലിയായിരുന്നു. അയൽവാസികളുൾപ്പെടെയുള്ളവരുമായി നല്ല ബന്ധത്തിലായിരുന്നുവെന്ന് പറയുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയശേഷം നെല്ലിക്കമണ്‍ ജംഗ്ഷനിലേക്കു പോയ മാത്യു തിരികെ വീട്ടിലേക്കു വരുന്പോൾ ഉൗട്ടുപാറ ഐക്കാട്ടുമണ്ണിൽ റോഡിലാണ് മുറിവേറ്റു കിടന്നത്.

സമീപവാസിയായ ഒരു പാസ്റ്ററാണ് മാത്യുവിനെ ആദ്യം കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും റാന്നിയിൽ നിന്ന് എസ്ഐ അനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.

ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. കൊലപാതകമാണെന്ന സൂചന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് തെളിവെടുപ്പിലും ലഭിച്ചിട്ടുണ്ട്.മാത്യുവിന്‍റെ സംസ്കാരം നാളെ 12ന് ചെന്പൻമുഖം സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ: ഷൈനി. മക്കൾ: ജെഫിൻ, ജിതിൻ,

Related posts