13 സംസ്ഥാനങ്ങളിൽ കനത്ത  മഴയ്ക്കും കാറ്റിനും സാധ്യത; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: 13 സംസ്ഥാനങ്ങളിൽ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദില്ലി ,പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

കേരളം, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയും രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വീണ്ടും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യ ബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related posts