മേഘ്നയുമായി ഇൻസ്റ്റഗ്രാംവഴി ചാറ്റ് ചെയ്ത് ആവശ്യം അറിയിച്ചു; കാമുകനും കാമുകിയും എംഡിഎംഎയുമായി കാത്തുന്നു; സാധനം വാങ്ങാനെത്തിയ യുവാവ് ഇരുവരുടേയും കൈയിൽ അണിയിച്ചത്…

തൃപ്പൂണിത്തുറ: എംഡിഎംഎയുമായി യുവതിയെയും കാമുകനെയും ഹിൽപാലസ് പോലീസ് പിടികൂടി. വടക്കേക്കോട്ട താമരംകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്ന (25), കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വിഎച്ച്‌എസ്എസിനു സമീപം തടിയംകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്.

മേഘ്നയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട്, ലഹരി ആവശ്യക്കാരൻ എന്ന രീതിയിൽ തന്ത്രപരമായി കെണിയൊരുക്കി ചാത്താരി വൈമീതി റോഡ് ഭാഗത്തു വച്ച് ഇരുവരെയും പോലീസ് കുടുക്കുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ച ഷാഹിദിനെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.പ്രതികൾ ബംഗളൂരുവിൽനിന്നു വാങ്ങിക്കൊണ്ടു വരുന്ന എംഡിഎംഎ ഇവർ വാടകയ്ക്ക് താമസിക്കുന്ന കാക്കനാട് കെന്നഡി മുക്കിലുള്ള വീട്ടിൽവച്ച് ചെറിയ പായ്ക്കറ്റുകളിലാക്കും.

ഇവ കോളജ് വിദ്യാർഥികൾക്കിടയിലാണ് വില്പന നടത്തിയിരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഒന്നാം പ്രതി മേഘ്ന.

ഇവർ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം, എറണാകുളത്ത് യൂബർ ടാക്സി ഓടിച്ചിരുന്ന ഷാഹിദുമായി അടുത്തു. ഒരു വർഷമായി ഇരുവരും വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്.

ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്ഐമാരായ വി.ആർ. രേഷ്മ, രാജൻ വി.പിളള, എം. ഷെമീർ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, സതീഷ് കുമാർ, എസ്‌സിപിഒ ശ്യാം ആർ. മേനോൻ, സിപിഒ ലിജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്ര തികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment