ഒന്നരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ; കഞ്ചാവ് കച്ചവടം തുടങ്ങിയത് ആർഭാട ജീവിതത്തിന് പണം കണ്ടെത്താനെന്ന് പ്രതി

ഒല്ലൂർ: പി.ആർ. പടിയിൽ കാറിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഫാസിലിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് രണ്ടര കിലോ എംഡിഎ പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്നും 26 ഗ്രാമും ബാക്കി മയക്കുമരുന്ന് ഇയാളുടെ ആലുവയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ബാംഗ്ളൂരിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ച് വിൽപ്പനയായിരുന്നു പരിപാടി.

500 മുതൽ ആയിരം രൂപവരെയാണ് പ്രതി ഗ്രാമിന് ഈടാക്കി വിറ്റിരുന്നത്. ആർഭാട ജീവതത്തിന് വേണ്ടിയാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടനെല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ഒല്ലൂർ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടിയാരുന്നു. എസ്ഐ കെ.സി ബൈജു, ലഹരി വിരുദ്ധ സ്ക്വാഡ് ജീവൻ, ലിഗേഷ്, വിപിൻദാസ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment