റൊണാൾഡോയും മെസിയും ദേശീയ കുപ്പായത്തിൽ; ഇന്ന് പോരാട്ടം തീപാറും

പോർട്ടോ: 2018 റഷ്യൻ ലോകകപ്പിനുശേഷം ആദ്യമായി സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാൾഡോയും ലയണൽ മെസിയും ദേശീയ കുപ്പായത്തിൽ മത്സരിക്കാനിറങ്ങുന്നു. വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിൽ മെസി അർജന്‍റീനയ്ക്കായി ബൂട്ട് കെട്ടുമ്പോൾ റൊണാൾഡോ 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ പോർച്ചുഗീസിനായി കളത്തിലെത്തും. ഇരുവർക്കും ലോകകപ്പിനു ശേഷം ആറ് രാജ്യാന്തരമത്സരങ്ങൾ നഷ്ടമായിരുന്നു.

154 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 85 ഗോളുകൾ രാജ്യത്തിനായി സ്വന്തമാക്കിയിട്ടുള്ള റൊണാൾഡോ 24 ന് സെർബിയയ്ക്കെതിരെയും കളിക്കും. ഇന്ന് യുക്രെയ്നെതിരായാണ് മത്സരം. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുപ്പത്തിനാലുകാരനായ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് തിരിച്ചുവിളിക്കുന്നത്.

അർജന്‍റീന ദേശീയ ടീമിലേക്ക് മെസിയെ തിരിച്ചുവിളിച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ, ചെൽസിയുടെ ഗോൺസാലോ ഹിഗ്വെയിൻ, ഇന്‍ററിന്‍റെ മൗറോ ഇക്കാർഡി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

Related posts